Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Health Department

Palakkad

മുണ്ടൂരിൽ ആരോഗ്യവകുപ്പ് പരിശോധന: മൂന്നു സ്ഥാപനങ്ങൾ അടപ്പിച്ചു

കല്ലടിക്കോട്: മുണ്ടൂർ ഗ്രാമപഞ്ചായത്തിന്‍റേയും കുടുംബാരോഗ്യ കേന്ദ്രത്തിന്‍റേയും സംയുക്താഭിമുഖ്യത്തിൽ മുണ്ടൂർ, പൊരിയാനി ഭാഗങ്ങളിലെ ഹോട്ടലുകൾ, തട്ടുകടകൾ എന്നിവിടങ്ങളിൽ പരിശോധന നടത്തി. വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിച്ചുവന്ന മൂന്ന് സ്ഥാപനങ്ങൾക്ക് അടച്ചുപൂട്ടൽ നോട്ടീസ് നൽകി. ജീവനക്കാർക്ക് ഹെൽത്ത്കാർഡ്, ഗ്രാമപഞ്ചായത്ത് ലൈസൻസ്, ഭക്ഷ്യസുരക്ഷാ ലൈസൻസ്, ജല ഗുണനിലവാര പരിശോധനാ റിപ്പോർട്ട്, മാലിന്യ സംസ്കരണ സംവിധാനം എന്നിവയും ഉണ്ടായിരുന്നില്ല.

പൊരിയാനിയിലെ ബിസ്മി തട്ട്കട, ഹോട്ടൽ ഫുഡ് ലാൻഡ്, മുണ്ടൂരിലെ ന്യൂ ഹോട്ടൽ എന്നീ സ്ഥാപനങ്ങൾക്കാണ് നോട്ടീസ് നൽകിയത്. പരിശോധനകൾ വരും ദിവസങ്ങളിൽ തുടരുമെന്നും ശുചിത്വ മാനദണ്ഡങ്ങൾ പാലിക്കാത്ത എല്ലാ സ്ഥാപനങ്ങൾക്കെതിരെയും നടപടി സ്വീകരിക്കുമെന്നും ഹെൽത്ത് ഇൻസ്പെക്ടർ പി. മുരളികൃഷ്ണൻ അറിയിച്ചു.

നിയമാനുസൃത പുകയില മുന്നറിയിപ്പ് ബോർഡ് സ്ഥാപിക്കാത്ത സ്ഥാപനങ്ങളിൽ നിന്നും 600 രൂപ പിഴയും ഈടാക്കി. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ ആർ.രമ്യ, കെ.പി. രഞ്ജിനി, ആര്യ അരവിന്ദ്, പബ്ലിക് ഹെൽത്ത് നഴ്സ് എച്ച്ഒ ബിന്ദു, മുണ്ടൂർ ഗ്രാമപഞ്ചായത്ത് അസിസ്റ്റന്‍റ് സെക്രട്ടറി സി.ജി. പ്രസന്ന, പി.എ സ്‌. വഹാബ് തുടങ്ങിയവർ പങ്കെടുത്തു.

Kerala

അമീബിക് മസ്തിഷ്ക ജ്വരം: കർശന നിർദേശങ്ങളുമായി ആരോഗ്യവകുപ്പ്, ലംഘിച്ചാൽ നടപടി

തിരുവനന്തപുരം: അമീബിക് മസ്തിഷ്ക ജ്വരത്തെ പ്രതിരോധിക്കാൻ നിർദേശങ്ങളുമായി ആരോഗ്യവകുപ്പ്.

മലിനമായ കുളങ്ങൾ, തടാകങ്ങൾ, ഒഴുക്ക് കുറഞ്ഞ തോടുകൾ തുടങ്ങിയ ജലാശയങ്ങളിൽ മുങ്ങി കുളിക്കരുത്. നീന്തൽ പരിശീലന കേന്ദ്രങ്ങൾ, വാട്ടർ തീം പാർക്കുകൾ എന്നിവിടങ്ങളിലെ ജലാശയങ്ങളിൽ ക്ലോറിനേഷൻ നടത്തണം. ജലത്തിലെ ക്ലോറിന്‍റെ അളവ് പരിശോധിച്ചു രജിസ്റ്ററിൽ നടത്തിപ്പുകാർ രേഖപ്പെടുത്തണം. ബന്ധപ്പെട്ട പഞ്ചായത്ത് സെക്രട്ടറിയോ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരോ ആവശ്യപ്പെട്ടാൽ രേഖകൾ ഹാജരാക്കണമെന്നും ആരോഗ്യവകുപ്പിന്‍റെ ഉത്തരവിൽ പറയുന്നു.

കുടിവെള്ളത്തിന് ഉപയോഗിക്കുന്ന ജല സംഭരണികളിലും ക്ലോറിനേഷൻ നടത്തണം. ജലസ്രോതസുകളിലേക്ക് ഒഴുകിയെത്തുന്ന എല്ലാത്തരം ദ്രവമാലിന്യ കുഴലുകളും ഒഴിവാക്കണം. ജലസ്രോതസുകളിൽ ഖര മാലിന്യം നിക്ഷേപിക്കുന്നത് ഒഴിവാക്കണം. ഇത് പാലിക്കപ്പെടുന്നുണ്ടെന്ന് പബ്ലിക് ഹെൽത്ത് ഓഫീസർമാരും ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥരും ഉറപ്പുവരുത്തണമെന്നും ഉത്തരവിലുണ്ട്.

നിർദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ പൊതുജനാരോഗ്യ നിയമപ്രകാരം കേസെടുക്കുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പബ്ലിക് ഓഫീസർമാർ ആഴ്ചതോറും സംസ്ഥാന സർവൈലൻസ് ഓഫീസർക്ക് റിപ്പോർട്ട് നൽകണമെന്നും ആരോഗ്യവകുപ്പ് നിർദേശം നല്കി.

Latest News

Corehub Up