Fri, 4 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Health Department

Kottayam

വൈക്കത്തും വെള്ളൂരിലും ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ സന്ദർശനം

വൈക്കം: വൈക്കം താലൂക്ക് ആശുപത്രിയിലെ പുതിയ കെട്ടിട സമുച്ചയത്തിന്‍റെ നിർമാണ പുരോഗതി വിലയിരുത്താൻ ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഷർമിള മേരിജോസഫ് എത്തി.

ഇന്നലെ രാവിലെ 11ന് വൈക്കം താലൂക്ക് ആശുപത്രിയിലെത്തിയ ആരോഗ്യ വകുപ്പ് സെക്രട്ടറി പുതിയ കെട്ടിടത്തിന്‍റെ നിർമാണവുമായി ബന്ധപ്പെട്ട് വകുപ്പ് തല ഉദ്യോഗസ്ഥർ, കെട്ടിടത്തിന്‍റെ നിർമാണ മേൽനോട്ടം വഹിക്കുന്ന ഹൗസിംഗ് ബോർഡ് അധികൃതർ, കരാറുകാർ, കോട്ടയം ഡി എം ഒ വൈക്കം താലൂക്ക് ആശുപത്രി സൂപ്രണ്ട് തുടങ്ങിയവരുമായി ചർച്ച നടത്തി. തുടർന്ന് ആശുപത്രിയുടെ ലാബ് , ഓപ്പറേഷൻ തിയേറ്റർ തുടങ്ങി വിവിധ വിഭാഗങ്ങളുടെ പ്രവർത്തനം പരിശോധിച്ചു.

ഡിഎംഒ ഡോ. എൻ.പ്രിയ, ആശുപത്രി സൂപ്രണ്ട് ഡോ.ട്വിങ്കിൾ പ്രഭാകർ, ആർ എം ഒ ഡോ.ബിജുഫിലിപ്പ്, എൻ എച്ച് എം ഡയറക്ടർ ഡോ.സാം സേവ്യർ, ഹൗസിംഗ് ബോർഡ് എക്സിക്യുട്ടീവ് എൻജിനീയർ നസറുദ്ദീൻ, എ എക്സ് ഇ എ.കെ.സ്റ്റീഫൻ, എ ഇ സുമി തോമസ് തുടങ്ങിയവർ പങ്കെടുത്തു.

86കോടി രൂപയാണ് കിഫ്ബി ആശുപത്രി നിർമാണത്തിനായി അനുവദിച്ചത്. ഇതിൽ 52കോടി രൂപ കെട്ടിട നിർമാണത്തിനും ബാക്കിതുക ആശുപത്രിയിലെ ഉപകരണങ്ങൾക്കും മറ്റുമാണ് വിനിയോഗിക്കുന്നത്.70മീറ്റർ നീളത്തിലും35 മീറ്റർ വീതിയിലുമാണ് കെട്ടിടം നിർമിക്കുന്നത്. കെട്ടിട സമുച്ചയത്തിന്‍റെ 90 ശതമാനം പണികളും പൂർത്തിയായി. ഇനി സിവിൽ, ഇലക്ട്രിക്കൽ ജോലികളാണ് ശേഷിക്കുന്നത്.

വേമ്പനാട്ടുകായലോരത്ത് ആറേക്കറിലധികം വിസ്തൃതിയുള്ള സ്ഥലത്താണ് താലൂക്ക് ആശുപത്രി സ്ഥിതി ചെയ്യുന്നത്. ഉച്ചകഴിഞ്ഞ് മൂന്നോടെആരോഗ്യവകുപ്പ് ഡയറക്ടർ ഷർമിള മേരി ജോസഫ് എയിംസിനായി പരിഗണിക്കുന്ന വൈക്കം വെള്ളൂരിലെ സൈറ്റിൽ കെ. ബിനിമോൻ എംഎൽഎയ്ക്കൊപ്പമെത്തി സ്ഥലപരിശോധന നടത്തി.

സ്കെച്ചും പ്ലാനും പരിശോധിച്ച് റെയിൽവേസ്റ്റേഷൻ, മൂവാറ്റു പുഴയാറിലെ ജലലഭ്യത, റോഡ് കണക്ടിവിറ്റി തുടങ്ങിയ കാര്യങ്ങളും വിലയിരുത്തി.കെപിപിഎൽ ഉദ്യോഗസ്ഥരുമായും ചർച്ച നടത്തി.

Kerala

ആരോഗ്യ വകുപ്പിന് പുതിയ വെബ് പോര്‍ട്ടല്‍

തിരുവനന്തപുരം: സംസ്ഥാനത്തിന്‍റെ ആരോഗ്യ വകുപ്പിനെ സംബന്ധിച്ച ആധികാരിക വിവരങ്ങള്‍ പങ്കുവയ്ക്കാന്‍ പുതിയ ഔദ്യോഗിക വെബ് പോര്‍ട്ടല്‍ സജ്ജമായി. ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് വെബ് പോര്‍ട്ടല്‍ ലോഞ്ച് ചെയ്തു.

health.kerala.gov.in എന്നതാണ് പോര്‍ട്ടലിന്‍റെ വിലാസം. കേരള സര്‍ക്കാര്‍ സ്ഥാപനമായ സി-ഡിറ്റ് ആണ് പോര്‍ട്ടല്‍ നിര്‍മിച്ചത്. കേരളത്തിന്‍റെ ആരോഗ്യ മേഖലയിലെ നേട്ടങ്ങള്‍, പ്രവര്‍ത്തങ്ങള്‍, വിവരങ്ങള്‍, ബോധവത്കരണ സന്ദേശങ്ങള്‍ തുടങ്ങിയവ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലുള്ള ജനങ്ങളിലും ഗവേഷകരിലും എത്തിക്കുകയാണ് പോര്‍ട്ടലിന്‍റെ ലക്ഷ്യം.

ആരോഗ്യ വകുപ്പിനു കീഴിലുള്ള 10 വകുപ്പുകള്‍, 30 സ്ഥാപനങ്ങള്‍ എന്നിവയുടെ വെബ്‌സൈറ്റുകളെക്കൂടി കോര്‍ത്തിണക്കിയാണ് പോര്‍ട്ടല്‍ ഒരുക്കിയിരിക്കുന്നത്. ഇവയുടെയെല്ലാം ആധികാരിക വിവരങ്ങളും അറിയിപ്പുകളും പ്രവര്‍ത്തനങ്ങളും ജനങ്ങളിലെത്തിക്കാന്‍ പോര്‍ട്ടല്‍ കൂടുതല്‍ ഉപകാരപ്രദമാകുമെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.

District News

ശ്രീകണ്ഠപുരത്തെ ഹോട്ടലിൽ ആരോഗ്യവിഭാഗം റെയ്ഡ്; പഴകിയ ഭക്ഷണം പിടികൂടി

ശ്രീകണ്ഠപുരം: ശ്രീകണ്ഠപുരത്തെ ഹോട്ടലിൽ നിന്ന് പഴകിയ ഭക്ഷണം പിടികൂടി. ഇരിട്ടി റോഡിലുള്ള ഹോട്ടൽ ആരോഗ്യ വിഭാഗം അടച്ചുപൂട്ടി. ശ്രീകണ്ഠപുരം കോട്ടൂരിൽ പ്രവർത്തിക്കുന്ന തക്കാരം ഹോട്ടലിലാണ് ശ്രീകണ്ഠപുരം നഗരസഭാ ആരോഗ്യവിഭാഗം റെയ്ഡ് നടത്തിയ റെയിഡിൽ പഴകിയ ഭക്ഷണസാധനങ്ങൾ പിടികൂടിയത്.

ഇരിക്കൂർ ഫുഡ് ആൻഡ് സേഫ്റ്റി ഓഫീസർ എത്തി ആഹാര പദാർഥങ്ങൾ പഴകിയതായി കണ്ടെത്തിയതിനെ തുടർന്ന് കൂടുതൽ പരിശോധനയ്ക്കായി കൊണ്ടുപോയി. പരിശോധന പൂർത്തിയാക്കും വരെ ഹോട്ടൽ അടച്ചുപൂട്ടാൻ ആരോഗ്യവിഭാഗം നിർദേശം നൽകി. വയനാട്ടിലേക്ക് പോകുകയായിരുന്ന യാത്രക്കാർക്കാണ് പഴകിയ ഭക്ഷണം ലഭിച്ചത്. ശ്രദ്ധയിൽപ്പെട്ട ഉടൻ ആരോഗ്യ വിഭാഗത്തെ അറിയിക്കുകയായിരുന്നു.

Kerala

അമീബിക് മസ്തിഷ്ക ജ്വരം: കർശന നിർദേശങ്ങളുമായി ആരോഗ്യവകുപ്പ്, ലംഘിച്ചാൽ നടപടി

തിരുവനന്തപുരം: അമീബിക് മസ്തിഷ്ക ജ്വരത്തെ പ്രതിരോധിക്കാൻ നിർദേശങ്ങളുമായി ആരോഗ്യവകുപ്പ്.

മലിനമായ കുളങ്ങൾ, തടാകങ്ങൾ, ഒഴുക്ക് കുറഞ്ഞ തോടുകൾ തുടങ്ങിയ ജലാശയങ്ങളിൽ മുങ്ങി കുളിക്കരുത്. നീന്തൽ പരിശീലന കേന്ദ്രങ്ങൾ, വാട്ടർ തീം പാർക്കുകൾ എന്നിവിടങ്ങളിലെ ജലാശയങ്ങളിൽ ക്ലോറിനേഷൻ നടത്തണം. ജലത്തിലെ ക്ലോറിന്‍റെ അളവ് പരിശോധിച്ചു രജിസ്റ്ററിൽ നടത്തിപ്പുകാർ രേഖപ്പെടുത്തണം. ബന്ധപ്പെട്ട പഞ്ചായത്ത് സെക്രട്ടറിയോ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരോ ആവശ്യപ്പെട്ടാൽ രേഖകൾ ഹാജരാക്കണമെന്നും ആരോഗ്യവകുപ്പിന്‍റെ ഉത്തരവിൽ പറയുന്നു.

കുടിവെള്ളത്തിന് ഉപയോഗിക്കുന്ന ജല സംഭരണികളിലും ക്ലോറിനേഷൻ നടത്തണം. ജലസ്രോതസുകളിലേക്ക് ഒഴുകിയെത്തുന്ന എല്ലാത്തരം ദ്രവമാലിന്യ കുഴലുകളും ഒഴിവാക്കണം. ജലസ്രോതസുകളിൽ ഖര മാലിന്യം നിക്ഷേപിക്കുന്നത് ഒഴിവാക്കണം. ഇത് പാലിക്കപ്പെടുന്നുണ്ടെന്ന് പബ്ലിക് ഹെൽത്ത് ഓഫീസർമാരും ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥരും ഉറപ്പുവരുത്തണമെന്നും ഉത്തരവിലുണ്ട്.

നിർദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ പൊതുജനാരോഗ്യ നിയമപ്രകാരം കേസെടുക്കുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പബ്ലിക് ഓഫീസർമാർ ആഴ്ചതോറും സംസ്ഥാന സർവൈലൻസ് ഓഫീസർക്ക് റിപ്പോർട്ട് നൽകണമെന്നും ആരോഗ്യവകുപ്പ് നിർദേശം നല്കി.

Latest News

Corehub Up